കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ധനസഹായവുമായി വീണ്ടും സംസ്ഥാന സർക്കാർ. ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും ധനസഹായം ലഭ്യമാക്കും. അതിനാൽ ധനസഹായമായി ആകെ 210 കോടിയില്‍പരം രൂപ വിതരണം ചെയ്യുന്നതിന് മന്ത്രി വി ശിവന്‍കുട്ടി നിർദേശം നൽകി. ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
സ്വകാര്യ ബസുകള്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇന്ന് നിരത്തിലിറങ്ങും
ധനക്കമ്മി നേരിടുന്ന ക്ഷേമനിധി ബോർഡുകൾക്ക് സർക്കാർ തന്നെ ധനസഹായം നൽകും. ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായവർക്ക് ആയിരം രൂപ വീതം നൽകുവാനാണ് ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാനത്താകെ 210,32,98,000 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്യുക. ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലേബര്‍ കമ്മീഷണര്‍ അടിയന്തരമായി തുക കൈമാറ്റം ചെയ്യുന്നതിന് നടപടി ഉണ്ടാകണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക