ജോലിത്തിരക്കിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യം. സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഭർത്താവിന്റെ ജോലിത്തിരക്കുകളെ ചൊല്ലി ദമ്പതിമാർ തമ്മിലുണ്ടായ തർക്കത്തിനിടയിലാണ് കൊലപാതകം. സച്ചിൻ കുമാര്‍ എന്നയാളാണ് മരിച്ചത്. ഭാര്യ ഗുഞ്ചനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഐടി കമ്പനി ജീവനക്കാരനായ സച്ചിൻ കുടുംബത്തിനായി സമയം മാറ്റി വയ്ക്കുന്നില്ലെന്ന ഗുഞ്ചന്റെ കുറ്റപ്പെടുത്തലാണ് തർക്കത്തിന് തുടക്കം. എപ്പോഴും ജോലിത്തിരക്കാണെന്നും തനിക്കും മക്കൾക്കും നല്കാൻ സമയമില്ലെന്നുമായിരുന്നു ഗുഞ്ചന്റെ ആരോപണം. ഇക്കാര്യം പറഞ്ഞ് ഭർത്താവിനെ കുറ്റപ്പെടുത്തിയ യുവതി ഒരു കത്തിയെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കി.
ഇത് കണ്ട് ഭയന്ന സച്ചിൻ ഭാര്യയുടെ കയ്യിൽ നിന്നും കത്തി പിടിച്ചു വാങ്ങാൻ ശ്രമിക്കവെ നെഞ്ചിലേക്ക് കത്തി കുത്തിയിറങ്ങുകയായിരുന്നു. പതിനൊന്ന് വയസുള്ള മകളുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. ഇവരുടെ എട്ടു വയസുകാരനായ മകൻ മറ്റൊരു മുറിയിലായിരുന്നു. ബഹളം കേട്ട് വീടിന്റെ മുകളിലെ നിലയിൽ കഴിഞ്ഞിരുന്ന സച്ചിന്റെ ഇളയ സഹോദരൻ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. പന്ത്രണ്ട് വർഷമായി സച്ചിൻ-ഗുഞ്ചൻ ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട്. ഒരു എക്സപോർട്ട് ഹൗസ് ജീവനക്കാരിയാണ് ഗുഞ്ചൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക