അസമിലെ സിൽചറിൽ 5.2 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി. സംസ്ഥാനത്തെ ഏറ്റവും ഭാരം കൂടിയ നവജാത ശിശുവാണ് ഇതെന്ന് ഡോക്ടർമാർ പറഞ്ഞു. 27കാരിയായ ജയാദാസാണ് 5.2 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞിനെ പ്രസവിച്ചത്. അതേസമയം യുവതിയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
അസമിൽ ജനിക്കുന്ന കുട്ടികൾക്ക് സാധാരണയായി 2.5 കിലോഗ്രാം തൂക്കമാണ് ഉണ്ടാകാറുള്ളത്. നാല് കിഗ്രാം ഭാരമുള്ള കുട്ടികൾ ജനിച്ചിട്ടുണ്ടെങ്കിലും 5.2 കിഗ്രാം തൂക്കമുള്ള കുട്ടി ഇതാദ്യമാണ്. സിസേറിയൻ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ജയാ ദാസ്- ബാദൽ ദാസ് ദമ്പതിമാരുടെ രണ്ടാമത്തെ കുട്ടിയാണിത്. ഇവരുടെ ആദ്യകുഞ്ഞിന് 3.8 കിഗ്രാം ഭരമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക