ശാസ്താംകോട്ട: കിരണിന്റെ നിലവിളി കേട്ട് മുറിയിലെത്തിയപ്പോൾ കണ്ടത് വിസ്മയ മരിച്ച് കിടക്കുന്നതാണെന്ന് അമ്മയും അച്ഛനും പറയുന്നു. ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നിലമേൽ കൈതോട് സ്വദേശിനി വിസ്മയ മരിച്ചത് അറിഞ്ഞത് മകന്റെ കരച്ചിൽ കേട്ടാണെന്ന് കിരണിന്റെ രക്ഷിതാക്കൾ.
കിരണിന്റെ നിലവിളി കേട്ട് മുറിയിലെത്തിയപ്പോഴാണ് വിസ്മയയെ മരിച്ച നിലയിൽ കണ്ടതെന്നാണ് ഇരുവരും പറയുന്നത്. അന്ന് രാത്രിയിൽ വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടെന്നും എന്നാൽ, നേരം വെളുത്തിട്ട് കൊണ്ടുവിടാമെന്ന പറയുകയായിരുന്നെന്ന് കിരണിന്റെ അച്ഛൻ പറഞ്ഞു.
അവൻ മൊബൈൽ എടുത്തുവെച്ചെന്ന് പറഞ്ഞപ്പൾ മൊബൈൽ അവിടെ ഇരിക്കട്ടെ, രാത്രി രണ്ട് മണിക്കെന്തിനാ മൊബൈലെന്നും ഞാൻ ചോദിച്ചെന്നും അച്ഛൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക