ന്യൂഡല്‍ഹി: അലോപ്പതിക്കെതിരേ നടത്തിയ വിവാദ പരാമര്‍ശത്തില്‍ തനിക്കെതിരെ എടുത്ത കേസുകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ബാബാ രാംദേവ് സുപ്രീം കോടതിയെ സമീപിച്ചു. വിവിധ സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്നും രാംദേവ് ആവശ്യപ്പെട്ടിട്ടുണ്ട്.
രാംദേവിന് എതിരെ പട്ന, റായ്പൂര്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദുരന്ത നിവാരണ നിയമ പ്രകാരം ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അലോപ്പതി വിവേകശൂന്യമായ ശാസ്ത്രം ആണെന്നു രാംദേവ് പറയുന്നതിന്റെ വിഡിയോ കഴിഞ്ഞ മാസം പുറത്തുവന്നതാണ് വിവാദമായത്. റെംഡിസിവിര്‍ ഉള്‍പ്പെടെ ഡ്രഗ്സ് കണ്ട്രോളര് അംഗീകരിച്ച മരുന്നുകള്‍ പരാജയമാണെന്നും അലോപ്പതി മരുന്നുകള്‍ കഴിച്ചതിനു ശേഷമാണ് ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചതെന്നും രാംദേവ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക