പത്തനംതിട്ട: കോവിഡ് 19 ജനിതക മാറ്റംവന്ന ഡെൽറ്റ പ്ലസ് വകഭേദം പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിൽ സ്ഥിരീകരിച്ചതിനെ തുടർന്ന് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തി. വ്യാഴാഴ്ച മുതൽ ഒരാഴ്ചത്തേക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനിച്ചിരിക്കുന്നത്.
ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ച പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് നിയന്ത്രണം കടുപ്പിച്ചത്.ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചതിനെ തുടർന്ന് കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദേശം നൽകിയിരുന്നു.
പുതിയ വകഭേദം വളരെ അപകടകാരിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം നൽകിയിരിക്കുന്നത്. ട്രിപ്പിൾ ലോക്ഡൗൺ പ്രാബല്യത്തിൽ വരുന്നതോടെ പഞ്ചായത്തിലെ ചെറുവഴികളെല്ലാം അടയ്ക്കും. അവശ്യസേവനങ്ങളിൽ ഉൾപ്പെടുന്ന കടകൾക്ക് മാത്രമേ പ്രവർത്തനനുമതു ഉണ്ടാകു. അനാവശ്യ യാത്രകൾ അനുവദിക്കില്ല.
അതേസമയം ഡെൽറ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ച പാലക്കാട് ജില്ലയിലെ പറളി, പിരായിരി ഗ്രാമപഞ്ചായത്തുകൾ ജൂൺ 23 മുതൽ ഏഴ് ദിവസത്തേയ്ക്ക് പൂർണ്ണമായും അടച്ചിടാനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക