അമ്ബാല: ലൈംഗികമായി പതിനാറുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരിയായ അച്ഛൻ അറസ്റ്റിലായി. ഹരിയാനയിലെ അംബാല ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചില സ്ത്രീകളോട് പെൺകുട്ടി കുറ്റകൃത്യത്തെക്കുറിച്ച് പറഞ്ഞത്.
അവർ ഗ്രാമമുഖ്യനെ വിവരം അറിയിച്ചതോടെയാണ് പൂജാരിയായ അച്ഛനെ പൊലീസെത്തി അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലർച്ചെ 2.30 ഓടെ അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സ്ത്രീകളോട് അറിയിച്ചത്. ഇതേത്തുടർന്ന് സ്ത്രീകൾ ഗ്രാമുഖ്യനെ വിവരം അറിയിക്കുകയായിരുന്നു.
ഞെട്ടിക്കുന്ന സംഭവം അറിഞ്ഞ ഗ്രാമത്തലവൻ ബാരാര പോലീസിനെ സമീപിച്ച് പിതാവിനെതിരെ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ക്ഷേത്ര പൂജാരിക്കെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കുകയും പ്രായപൂർത്തിയാകാത്ത മകളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇതിനിടെ പെൺകുട്ടിയുടെ അച്ഛൻ വിവരം അറിഞ്ഞു ഒളിവിൽ പോയി. എന്നാൽ കഴിഞ്ഞ ദിവസം രാത്രി തന്നെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. അറസ്റ്റിലായയാൾ ഉത്തർപ്രദേശിലെ മഥുര സ്വദേശിയാണെന്നും അടുത്തുള്ള ഗ്രാമത്തിലെ ക്ഷേത്രത്തിലെ പുരോഹിതനാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക