കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 6 വരെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് വിമാന സര്‍വീസുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം പുറത്തുവിട്ടത്. നേരത്തേ ജൂണ്‍ 24 മുതല്‍ ദുബായിലേക്ക് സര്‍വീസ് നടത്തുമെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചിരുന്നു.
ജൂണ്‍ 23 മുതല്‍ താമസവിസയുള്ള, കോവിഡ് 19 വാക്സിന് 2 ഡോസും എടുത്തവര്‍ക്ക് ദുബായ് വിമാനത്താവളം വഴി മടങ്ങി വരാമെന്ന് അറിയിപ്പുണ്ടായിരുന്നു. എമിറേറ്റ്സ് എയര്‍ലൈന്‍, ഫ്ലൈ ദുബായ് എന്നിവയുടെ കസ്റ്റമര്‍ കെയര്‍ വിഭാഗവും ജൂലൈ 6 വരെ ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് സൂചന നല്‍കിയിട്ടുണ്ട്.
ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രവാസി ഇന്ത്യാക്കാരുടെ മടക്കം വൈകുമെന്നുറപ്പായി. അതിനിടെ കേരളത്തിലെ വിമാനത്താവളങ്ങളില്‍ യാത്രയ്ക്ക് നാലു മണിക്കൂര്‍ മുമ്പുള്ള പി.സി.ആര്. റാപ്പിഡ് ടെസ്റ്റിനുള്ള സംവിധാനം അധികൃതര്‍ ഒരുക്കി തുടങ്ങിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക