തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കൂടുതല്‍ ഇടപെടലുമായി പൊലീസ്. സ്ത്രീധന പീഡന പരാതികള്‍ അന്വേഷിക്കുന്നതിന് പ്രത്യേക നോഡല്‍ ഓഫീസറെ നിയോഗിച്ചു. പരാതികള്‍ അറിയിക്കാനുള്ള പുതിയ സംവിധാനമായ അപരാജിത ഇന്ന് പ്രവര്‍ത്തനം തുടങ്ങും.
സ്ത്രീധനപീഡനം ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. സ്ത്രീധനപീഡന പരാതികള്‍ അന്വേഷിക്കുന്നതിന് പത്തനംതിട്ട എസ് പി ആര് നിശാന്തിനിയെ നോഡല്‍ ഓഫീസറായി നിയമിച്ചു. സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പരാതി നല്‍കാനുള്ള അപരാജിത എന്ന സംവിധാനത്തിലൂടെ ഗാര്‍ഹിക പീഡന പരാതികളും ഇനി അറിയിക്കാം. [email protected] എന്ന വെബ്സൈറ്റിലൂടെയും 9497996992 എന്ന നമ്ബറിലുമാണ് പരാതികള്‍ അറിയിക്കേണ്ടത്. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് ആസ്ഥാനത്തെ ഡിജിപിയുടെ കണ്ട്രോള് റൂമിലും പരാതികള്‍ നല്‍കാം. നമ്ബരുകള്‍- 9497900999, 9497900286.
സ്ത്രീധന പീഡനം കാരണം പെണ്‍കുട്ടികള്‍ക്ക് ജീവന് നഷ്ടപ്പെടുന്ന അവസ്ഥ ഗൗരവമേറിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്തരം വിഷയങ്ങളില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ളതല്ല വിവാഹമെന്നും വിവാഹത്തെ വ്യാപാര കരാറായി തരം താഴ്ത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പെണ്‍കുട്ടികളുടെ വീട്ടില്‍ നിന്ന് പാരിതോഷികം ലഭിക്കേണ്ടത് അവകാശമാമെന്ന ചിന്ത ആണ്‍കുട്ടികള്‍ക്ക് ഉണ്ടാക്കി കൊടുക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഭാര്യെയ തല്ലുന്നത് ആണത്തമാണെന്നും ക്ഷമിക്കും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം മറ്റു സംസ്ഥാനങ്ങളില്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ നമ്മുടെ നാട് അത്തരത്തിലേക്ക് മാറുക എന്നത് സംസ്ഥാനം ആര്‍ജിച്ചിട്ടുള്ള സംസ്കാര സമ്ബന്നതയ്ക്ക് യോജിക്കാത്തതാണ്. അതിനാല്‍ അത്തരം പരാതികളില്‍ പഴുതടച്ച അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.അതേസമയം, കൊല്ലത്ത് മരിച്ച വിസ്മയയുടെ ഭര്‍ത്താവും പ്രതിയുമായ കിരണ്‍കുമാറിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഗാര്‍ഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം എന്നിവ ചുമത്തി ജാമ്യമില്ലാ വകുപ്പിലാണ് കിരണിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊട്ടാരക്കര സബ് ജയിലിലേക്കാണ് കിരണിനെ മാറ്റിയത്.
കിരണിന്റെ മൊബൈല്‍ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടറായ കിരണിനെ കഴിഞ്ഞദിവസം സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. വിസ്മയ മരിക്കുന്നതിന്റെ തലേന്ന് കിരണിന്റെ സഹോദരി വീട്ടിലുണ്ടായിരുന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഗാര്‍ഹിക പീഡനത്തില്‍ കിരണിന്റെ വീട്ടുകാരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ വനിതാ കമ്മീഷന് നിര്‍ദ്ദേശം നല്കി. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറില്‍ നിന്ന് അന്വേഷണ സംഘം ഇന്ന് വിശദമായ മൊഴി ശേഖരിക്കും.
വിസ്മയയുടെ വീട് മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു. കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കി. അന്വേഷണമേല്‍നോട്ട ചുമതല വഹിക്കുന്ന ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് വിസ്മയയുടെ വീട് സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക