ജമ്മു വിമാനത്താവളത്തില്‍ ഡ്രോൺ ആക്രമണം. വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍ തീവ്രത കുറഞ്ഞ ഇരട്ടസ്ഫോടനം ഉണ്ടായത്. വ്യോമസേന ഹെലിക്കോപ്ടറുകളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് കേടുപാടുണ്ടായി. രണ്ടാമത്തെ സ്ഫോടനം നടന്നത് തുറന്ന സ്ഥലത്തായിരുന്നുവെന്ന് വ്യോമസേന അറിയിച്ചു.
രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ സ്ഫോടന ശബ്ദം കേട്ടതായാണ് വിവരം. ജിപിഎസ് ഘടിപ്പിച്ച രണ്ടു ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതില്‍ സ്ഫോടനം നടത്തേണ്ട സ്ഥലത്തിന്റെ കൃത്യമായ സ്ഥാനവും നല്‍കിയിരുന്നതായും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ബോംബ് നിര്‍വീര്യമാക്കുന്ന സംഘവും ഫോറസിക് സംഘവും പരിശോധന നടത്തി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നതലയോഗം ചേര്‍ന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക