തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരും. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് കുറയാത്തതിനാലാണിത്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങള്‍ക്കായി നാല് മേഖലകളായി തിരിച്ചുള്ള ലോക്ഡൗണ്‍ തുടരും.
ടി.പി.ആര്. 18 ന് മുകളിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ഡി കാറ്റഗറി എന്നാണ് 18 ന് മുകളില്‍ ടി.പി.ആര്. ഉള്ള സ്ഥലങ്ങളെ വിളിക്കുക.
പൂജ്യം മുതല്‍ ആറ് ശതമാനം വരെ എ കാറ്റഗറിയിലും ആറ് മുതല്‍ 12 ശതമാനം വരെ ബി കാറ്റഗറിയിലും ആയിരിക്കും. 12 മുതല്‍ 18 ശതമാനം വരെ സി കാറ്റഗറിയായിരിക്കും. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം 30 ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളെയായിരുന്നു ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീട് ഇത് 24 ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളെയാക്കി. ടി.പി.ആര്. ആറിന് താഴെയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക