കാസര്‍ഗോഡ് : കാസര്‍ഗോഡ് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ സ്ഥലപേരുകള്‍ മാറ്റാന്‍ കേരളം പദ്ധതിയൊരുക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
പേര് മാറ്റത്തിന് ശ്രമമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിശദീകരിച്ചതോടെ വിഷയം അവസാനിച്ചെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. വാര്‍ത്ത വന്നയുടന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനടക്കം പെട്ടെന്ന് സ്വാഭാവികമായി പ്രതികരണമറിയിക്കുകയായിരുന്നു. ഇതിനെ ബിജെപിയുടെ എന്തെങ്കിലും ഗൂഢാലോചനയായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഈ വിഷയത്തിന്റെ മാത്രം സവിശേഷതയൊന്നുമല്ല. 2.6 ശതമാനം പ്രത്യുല്‍പ്പാദന തോത് മുസ്ലീം വിഭാഗത്തിനും 1.3 ശതമാനം പ്രത്യുല്‍പ്പാദന തോത് ഹിന്ദുവിഭാഗത്തിനുമെന്നത് ഭാവിയില്‍ പ്രശ്നമുണ്ടായേക്കുമോ എന്ന ഭയമാണ് അടിസ്ഥാന വിഷയം.
അതാണ് ഹലാല്‍ വിവാദമായും ഡാന്‍സ് ജിഹാദ് ആരോപണമായുമെല്ലാം പുറത്തുവരുന്നത്. അത് ഹിന്ദു അനുഭവിക്കുന്ന ആത്മീയ ശൂന്യതയുടെ പ്രശ്നമാണ്. അത് നികത്താന്‍ ഒരു അപരനെ അവര്‍ക്ക് ആവശ്യമുണ്ട്. ഇത് ഒരു ലിബറല്‍ വിഭാഗം പറയുന്നതുപോലെ ആര്‍എസ്എസ് പ്രചരിപ്പിക്കുന്നതൊന്നുമല്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക