മത്സ്യ വില്‍പ്പനക്കാരായ വനിതകള്‍ക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാം. തിരുവനന്തപുരം ജില്ലയിലാണ് യാത്ര സൗകര്യം ലഭിക്കുക. ഫിഷറീസ് വകുപ്പും ഗതാഗത വകുപ്പും ചേര്‍ന്ന് ‘സമുദ്ര’ എന്നപേരില്‍ പദ്ധതി നടപ്പിലാക്കുവാൻ ഒരുങ്ങുകയാണ്. മത്സ്യ വില്പനയില് ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് ജില്ലയിൽ യാത്ര സൗജന്യമായിരിക്കും. 24 പേർക്കാണ് ഒരു വാഹനത്തിൽ യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കുക. അവരുടെ പാത്രങ്ങൾ സൂക്ഷിക്കുന്നതിനായി പ്രത്യേകം റാക്ക് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും കെഎസ്ആര്‍ടിസി എംഡിയുമായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് നടത്തിയ ചര്‍ച്ചയിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനമായത്. ഡീസല്‍, സ്പെയര്‍ പാര്‍ട്സ്, ജീവനക്കാരുടെ ശമ്പളം എന്നിങ്ങനെ പ്രതിവര്‍ഷം 24 ലക്ഷം എന്ന ക്രമത്തില്‍ ഒരു ബസിന് ചെലവ് വരും. അതായത് മൂന്നു ബസുകൾക്കും കൂടി പ്രതിവര്‍ഷം 72 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഈ തുക ഫിഷറീസ് വകുപ്പിന്റെ ബഡ്ജറ്റ് വിഹിതത്തില്‍ നിന്നാണ് കണ്ടെത്തുക. ആഗസ്റ്റ് ആദ്യം പദ്ധതിയ്ക്ക് തുടക്കമിടാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക