തിരുവനന്തപുരം: സർക്കാർ കൊവിഡ് മരണങ്ങളെക്കുറിച്ച് കള്ളക്കണക്കാണ് പുറത്തുവിടുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സമഗ്രമായ പരിശോധന നടത്തണം. മരണപ്പെടുന്ന എല്ലാവരുടെയും കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടർപട്ടിക ക്രമക്കേട് പുറത്തുവന്നതിന് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് ശരിയല്ല. വോട്ടർപട്ടിക ആരും ചോർത്തി നൽകിയതല്ല. തെരഞ്ഞെടുപ്പ് കമ്മിഷൻ നാലര ലക്ഷം വോട്ടർമാരെ ഒഴിവാക്കുകയാണ് വേണ്ടത്. ഇതിന്റെ പേരിൽ കരാർ ജീവനക്കാരെ ശിക്ഷിക്കുന്നത് ശരിയല്ല. വോട്ടർപട്ടിക ശുദ്ധീകരിക്കുകയാണ് വേണ്ടത്. എങ്ങനെ വ്യാജന്മാർ വോട്ടർ പട്ടികയിൽ വന്നു എന്നതാണ് അന്വഷിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക