മൂന്ന് ദിവസത്തെ റെക്കോർഡ് താപനിലയ്ക്ക് ശേഷം കാനഡയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. തീപിടുത്തം ചെറിയ പടിഞ്ഞാറൻ കനേഡിയൻ പട്ടണമായ ലിറ്റണിലെ ഭൂരിഭാഗത്തെയും നശിപ്പിച്ചു, പ്രവിശ്യയിൽ കൂടുതൽ കാട്ടുതീ പടർന്നതിനാൽ സർക്കാർ ഉദ്യോഗസ്ഥർ വ്യാഴാഴ്ച പുതിയ പലായന ഉത്തരവുകൾ പുറപ്പെടുവിച്ചു.
മധ്യ ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റണിലും പരിസരത്തുമായി ആയിരത്തിലധികം പേരെ ബുധനാഴ്ച വൈകിട്ട് ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് ബി സി പ്രീമിയർ ജോൺ ഹൊർഗാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അറുപതുകാരായ ദമ്പതികൾ തീപിടുത്തത്തെ തുടർന്ന് മരിച്ചുവെന്ന് അവരുടെ മകനെ ഉദ്ധരിച്ച്. പോസ്റ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. നഗരത്തിന് ഘടനാപരമായ നാശനഷ്ടമുണ്ടായതായും ഗ്രാമത്തിന്റെ 90 ശതമാനവും കത്തിയതായും പാർലമെന്റ് അംഗം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
തീപിടിത്തം ബിസി ഹൈഡ്രോ സ്റ്റേഷനുകൾക്കും ഹൈവേകൾക്കും വലിയ നാശനഷ്ടമുണ്ടാക്കിയെന്നും റോഡ് മാർഗം ലൈറ്റനിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62 പുതിയ തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഹൊർഗാൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക