3,500 കോടിരൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട യാതൊരു നടപടിക്രമങ്ങളും മുന്നോട്ടു കൊണ്ടു പോയിരുന്നില്ലെന്ന ആക്ഷേപത്തിന് മറുപടിയുമായി കിറ്റക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബ്. പദ്ധതിക്കായി സ്ഥലമുള്‍പ്പെടെ വാങ്ങിയിട്ടെന്നാണ് സാബു ജേക്കബിന്റെ വിശദീകരണം.
കെട്ടിടങ്ങളുടെ നിര്‍മാണത്തിനായുള്ള പ്ലാനുകളും യന്ത്രങ്ങള്‍ വാങ്ങാനുള്ള മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച രേഖകളും തന്റെ പക്കലുണ്ടെന്ന് സാബു ജേക്കബ് പറഞ്ഞു. പദ്ധതിയില്‍ നിന്ന് പിന്മാറിയാല് ആ സ്ഥലം എന്തു ചെയ്യും എന്ന് ചോദിക്കുന്നവരോട് അവിടെ മുഴുവന്‍ വാഴ നടും എന്ന മറുപടിയാണ് തനിക്കുള്ളതെന്നും സാബു തിരിച്ചടിച്ചു.
കിറ്റക്സ് ഗ്രൂപ്പിനൊപ്പം സര്‍ക്കാരുമായി 90000ലധികം കോടിരൂപയുടെ കരാറിലേര്‍പ്പെട്ട എല്ലാ സ്ഥാപനങ്ങളും ചെയ്ത കാര്യങ്ങളൊക്കെ താനും ചെയ്തിട്ടുണ്ടെന്നാണ് കിറ്റക്സ് സാബു പറയുന്നത്. സര്‍ക്കാരുമായി ഏതെങ്കിലും ഒരു വ്യവസായി നിക്ഷേപ കരാറില്‍ ഏര്‍പ്പെടുകയാണെങ്കില്‍ എല്ലാ കാര്യങ്ങളും ആ വ്യവസായിതന്നെ മുന്‍കൈയെടുത്ത് നടത്തണമെന്നതാണ് ഇവിടെ കാണുന്ന ഒരു രീതി.
കരാറിലേര്‍പ്പെട്ടതിനുശേഷം ഒരു ഉദ്യോഗസ്ഥന് പോലും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് കിറ്റക്സിനെ സമീപിച്ചിട്ടില്ല. കൃത്യമായ പദ്ധതിരേഖ തയ്യാറാണെന്നും ആരെങ്കിലും ആവശ്യപ്പെടുന്നപക്ഷം അത് വിശദീകരിക്കാനും തയ്യാറാണെന്ന് സാബു ഊന്നിപ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക