കുറച്ച് നാളുകള്‍ക്ക് മുമ്പ് നടി രേവതി സമ്പത്ത് ഫെയ്സ്ബുക്കിലൂടെ തനിക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിച്ചു എന്ന ആരോപിച്ച് 14 പേരടങ്ങുന്ന ലിസ്റ്റും രേവതി പുറത്തു വിട്ടിരുന്നു. ഇത് വാര്‍ത്തയാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ തനിയ്ക്കെതിരെ വന്ന ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കാസ്റ്റിംഗ് ഡിറക്ടറും കാസ്റ്റ്മീപെര്ഫെക്ട് എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനുമായ രാകേന്ത് ആര് പൈ.
സുഹൃത്തുക്കളേ, ചില കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. ഞാന്‍ ഇന്നേ വരെ നേരിട്ടു കാണാത്ത രേവതി സമ്പത്ത് എനിക്കെതിരെ 15 ജൂണ്‍ 2021 തന്ടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച ആരോപണം എന്നിലേക്ക് എത്തിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി.
രേവതി സമ്പത്ത് ഫെയ്സ്ബുക്ക് പോസ്റ്റില്‍ തന്നെ സെക്ഷ്വലി. മെന്റലി, എമോഷണലി, വെര്‍ബലി പീഡിപിച്ചവരുടെ പട്ടികയില്‍ എന്ടെ പേരും ചേര്‍ക്കുകയുണ്ടായി. 3 വര്‍ഷം മുന്‍പ് ഒരു പ്രോജക്ടിന്റെ കാസ്റ്റിംഗ് ആവശ്യത്തിനായി ഞാന്‍ രേവതി സമ്പത്തിനെ ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്. ഞാന്‍ ഇന്നേവരെ രേവതിയെ നേരിട്ട് കണ്ടിട്ടുമില്ല.
ഈ ആരോപണം എന്ത് അടിസ്ഥാനത്തില്‍ ഉന്നയിക്കുന്നു എന്ന വ്യക്തതക്കു വേണ്ടിയും കാസ്റ്റ്മീപെര്ഫെക്ട് എന്ന സ്ഥാപനത്തിനെ അപകീര്‍ത്തിപെടുത്തുന്ന രീതിയില്‍ ഉള്ള പോസ്റ്റ് ആയതിനാലും, ഇതിനെതിരെ ഞങ്ങള്‍ നിയമ സഹായം തേടി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചിരിക്കുന്നു. രേവതിക്ക് എന്റെ വക്കീല്‍ അയച്ച ലീഗല്‍ നോട്ടീസ് ഇതിനാല്‍ പോസ്റ്റ് ചെയ്യുന്നു. പിന്തുണ നല്കിയ എന്റെ കുടുംബത്തിനും, സഹപ്രവര്‍ത്തകര്‍ക്കും, സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു എന്നുമായിരുന്നു രാകേന്തിന്റെ വാക്കുകള്‍.
അതേസമയം, ഈ പോസ്റ്റ് ഒരു പരസ്യ സംവാദത്തിനല്ല മറിച്ച് കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്താനാണ് എന്നും അദ്ദേഹം പറഞ്ഞു. രേവതിയുടെ പോസ്റ്റിനു പിന്നാലെ കേരളം ഫാഷന്‍ ലീഗ് സ്ഥാപകന്‍ അഭില്‍ ദേവും രംഗത്തെത്തിയിരുന്നു. 2016ല്‍ രേവതി സമ്പത്തിന് താന്‍ നടത്തിയ ഷോയില്‍ അവസരം നല്കി എന്നത് മാത്രമാണ് താന്‍ ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു. താനുമായി ഒന്നോ രണ്ടോ തവണ മാത്രമാണ് രേവതി ഫോണില്‍ സംസാരിച്ചതെന്നും പത്ത് മിനിറ്റ് ദൈര്‍ഘ്യത്തിന് മുകളില്‍ ആ സംഭാഷണങ്ങള്‍ പോയ്യിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക