കൊല്ലം: നവജാത ശിശുവിനെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ രേഷ്മയുടെ റിമാൻറ് കാലാവധി ഇന്ന് പൂർത്തിയാകും. രേഷ്മയുടെ ഭർത്താവിൻറെ ഉൾപ്പടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.കോവിഡ് ബാധിച്ചതിനെ തുടർന്ന് രേഷ്മ ഇപ്പോൾ ജയിലിൽ നിരിക്ഷണത്തിലാണ്.
കേസ്സിൽ അന്വേഷണ സംഘത്തിന് ഒരുദിവസം മാത്രമാണ് രേഷ്മയെ ചോദ്യം ചെയ്യുന്നതിന് കിട്ടിയത്. വൈദ്യപരിശോധനയിൽ രേഷ്മക്ക് കോവിഡ് സിഥിരികരിച്ചതിനെ തുടർന്ന് ജയിലിലേക്ക് മാറ്റുകയയാരുന്നു. രേഷ്മയുടെ നിരിക്ഷണ കാലയളവ് കഴിഞ്ഞ തിന് ശേഷം കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിൻറെ തീരുമാനം.
റിമാൻറിലായി 14 ദിവസത്തിനകം കസ്റ്റഡിയിൽ വാങ്ങണം എന്നാണ് നിയമം എന്നാൽ ഇതിന് കഴിയാത്തതിനീൽ ഹൈക്കോടതിയെ സമിപിച്ച് രേഷ്മയെ കസ്റ്റഡിയിൽ വാങ്ങും. ഇതിനായി നാളെ കോടതിയെ സമിപിക്കും. .
അതിനാൽ ഗ്രിഷ്മ ആര്യ രേഷ്മ രേഷ്മയുടെ ഭർത്താവ് വിഷ്ണു എന്നിവരുടെ ഫെയിസ്ബുക്ക് ചാറ്റുകൾ വിണ്ടെടുത്ത് പരിശോധന നടത്താനും നടപടി തുടങ്ങി. കുട്ടിയെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ ഊഷായിക്കോട് ഉൾപ്പടെയള്ള സ്ഥലങ്ങളിൽ രേഷ്മയെ എത്തിച്ച് തെളിവ് എടുപ്പ് നടത്തും.. ഗ്രിഷ്മയയും ആര്യയും ചേർന്ന് വ്യാജ ഫെയിസ് ബുക്ക് ചാറ്റ് നടത്തിയത് വെളുപ്പെടുത്തിയ യുവാവിൻറെ മൊഴി വീണ്ടും രേഖപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക