ധാക്ക: ബംഗ്ലാദേശിൽ ജ്യൂസ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 52 പേർ മരിച്ച സംഭവത്തിൽ എട്ടു പേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ ജ്യൂസ് ഫാക്ടറി ഉടമയും ഉൾപ്പെടുന്നു.
രൂപഗഞ്ചിലെ ആറ് നിലകളുള്ള ഹാഷെം ഫുഡ്സ് ലിമിറ്റഡ് ഫാക്ടറിയുടെ താഴത്തെ നിലയിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് തീപിടിത്തമുണ്ടായത്. രാസവസ്തുക്കൾ, പോളിത്തീൻ, വെണ്ണ എന്നിവയുടെ സാന്നിധ്യം തീ വേഗം പടരാൻ കാരണമായി.
തീ പടർന്ന കെട്ടിടത്തിൽ നിന്നും ചാടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് പേർ മരിച്ചത്. ഫാക്ടറി ജീവനക്കാരാണ് മരിച്ചവരിൽ അധികവും. അപകടത്തിൽ 50ഓളം പേർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക