ഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ കാന്ദഹാർ കോൺസുലേറ്റിലെ 50 ഓളം നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് സ്റ്റാഫ് അംഗങ്ങളെയും താലിബാൻ പോരാളികൾ ഈ മേഖലയിലെ നിരവധി പ്രധാന മേഖലകളുടെ നിയന്ത്രണം അതിവേഗം പിടിച്ചെടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഒഴിപ്പിച്ചു.
കാന്തഹാർ കോൺസുലേറ്റ് താൽക്കാലികമായി അടച്ചു. വ്യോമസേന വിമാനത്തിൽ ഉദ്യോഗസ്ഥരെ പുറത്തെത്തിച്ചതായി വൃത്തങ്ങൾ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സാഹചര്യങ്ങളും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ഇന്ത്യ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി തീവ്രവാദ ആക്രമണങ്ങൾക്ക് അഫ്ഗാനിസ്ഥാൻ സാക്ഷ്യം വഹിച്ചു. ഓഗസ്റ്റ് അവസാനത്തോടെ അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യം പിന്മാറുന്നത് പൂർത്തിയാക്കാൻ യുഎസ് ശ്രമിച്ചിരുന്നു.
കാന്തഹാർ, മസാർ-ഇ-ഷെരീഫ് എന്നിവിടങ്ങളിലെ കോൺസുലേറ്റുകൾ അടച്ചുപൂട്ടാൻ പദ്ധതിയില്ലെന്ന് ചൊവ്വാഴ്ച കാബൂളിലെ ഇന്ത്യൻ എംബസി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക