കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെല്ലാം പ്രവേശനം നിരോധിച്ചിരുന്നു. എന്നാലിപ്പോൾ കോവിഡ് വ്യാപനത്തിൽ നേരിയ കുറവ് വന്നതോടെ നിയന്ത്രണങ്ങളോടെ ക്ഷേത്രത്തിലേയ്ക്ക് പ്രവേശന അനുമതി നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണങ്ങളോടെ പ്രവേശിക്കാനുള്ള അനുമതി നൽകി. ജൂലൈ 17 മുതലാണ് നിയന്ത്രണങ്ങളോടെ ഭക്തർക്ക് ശബരിമലയിൽ പ്രവേശിക്കാനാകുക. ഒരു ദിവസം അയ്യായിരം ഭക്തർക്ക് ദർശന സൗകര്യം ഉണ്ടാകും. 48 മണിക്കൂറിനള്ളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവർ, കോവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുത്തവർ എന്നിവർക്കാണ് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി ലഭിക്കുക.
വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെ മാത്രമെ ഭക്തർക്ക് അയ്യപ്പ ദർശനത്തിനായി എത്തിച്ചേരാൻ സാധിക്കൂ. ബുക്കിംഗ് ലഭിക്കാത്ത ആർക്കും പ്രവേശിക്കാനുള്ള അനുമതി ലഭിക്കില്ല. പൂജകൾക്കായി ഈ മാസം 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കുന്ന ശബരിമല ക്ഷേത്രനട പൂജകൾ പൂർത്തിയാക്കി ജൂലൈ 21 ന് രാത്രി അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക