ഡല്‍ഹി: പനി ബാധിച്ച കുഞ്ഞിനെ ഭർത്താവ് ആശുപത്രിയിലെത്തിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് സ്ത്രീ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു. മകനെ ആശുപത്രിയിൽ എത്തിക്കാൻ ഭർത്താവ് വിസമ്മതിച്ചതിനെ തുടർന്ന് 26 കാരിയായ യുവതി 11 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് കൊലപാതകത്തിൽ ഭർത്താവിനെ കുറ്റപ്പെടുത്തി.
തെക്കൻ ദില്ലിയിലെ ഫത്തേപൂർ ബെരി പ്രദേശത്താണ് വ്യാഴാഴ്ച സംഭവം. അന്വേഷണത്തിനിടെ യുവതി കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഞായറാഴ്ച അറസ്റ്റിലായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കുഞ്ഞിനെ കൊല്ലാൻ യുവതി തന്റെ ‘ദുപ്പട്ട’ ഉപയോഗിച്ചതായി പോലീസ് ദേശീയ ദിനപത്രത്തോട് പറഞ്ഞു.
പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ വിസമ്മതിച്ചതിനാൽ കൊലപാതകം നടന്ന ദിവസം ജ്യോതി ഭർത്താവുമായി വഴക്കിട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു . എന്നിരുന്നാലും, ജ്യോതിയുടെയും ഭർത്താവിന്റെയും കുടുംബങ്ങൾ പരസ്പരം കുഞ്ഞിനെ കൊന്നതായി ആരോപിക്കുന്നു. കൊലപാതകത്തിന് ജ്യോതിയുടെ കുടുംബം ഭർത്താവിനെ കുറ്റപ്പെടുത്തി. രണ്ട് കുടുംബങ്ങളിൽ നിന്നും ഒന്നിലധികം പിസിആർ കോളുകളും പോലീസിന് ലഭിച്ചു.
ഫത്തേപൂർ ബെരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഗ്രാമത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും കോൾ റെക്കോർഡുകളും സാക്ഷികളുടെ മൊഴികളും ഉപയോഗിച്ച് വിശദമായ അന്വേഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക