പുതിയ കന്നുകാലി സംരക്ഷണ ബിൽ അവതരിപ്പിച്ച് അസം. ക്ഷേത്രങ്ങളുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിൽ ഇനി മുതൽ ബീഫ് വിൽപ്പനയും കശാപ്പ് ചെയ്യലും അനുവദിക്കില്ല. ഹിന്ദു, ജൈന, സിഖ് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ടുള്ളതാണ് പുതിയ ബിൽ. അസം നിയമസഭയിൽ പുതിയ ബിൽ അവതരിപ്പിച്ചു കഴിഞ്ഞു.
കോവിഡ് മൂന്നാം തരംഗം പടിവാതിൽക്കൽ…! ഓണ സമയത്തും നിയന്ത്രണം
എന്നാൽ അഞ്ച് കിമി പരിധിയെന്ന നിയമം പ്രാവര്‍ത്തികമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദെബാബ്രത സായ്ക്യ പറഞ്ഞു. ആര്‍ക്ക് വേണമെങ്കിലും എവിടെയും ക്ഷേത്രം പണികഴിപ്പിക്കാം. അത്തരമുള്ള സാഹചര്യത്തിൽ അതിനു ചുറ്റുമുള്ള കന്നുകാലി വില്പന കേന്ദ്രങ്ങള്‍ പൊളിച്ച് മാറ്റേണ്ടി വരിക എന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിയമസഭയിൽ അവതഹരിപ്പിച്ച ബിൽ പ്രാബല്യത്തിൽ വരുന്നതോടെ അസമിലെ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് കന്നുകാലികളെ രേഖകളില്ലാതെ കൊണ്ടുപോകുന്നതും നിയമവിരുദ്ധമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക