ദാഹോദ്: . ഗുജറാത്തിലെ ദാഹോദിൽ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയ 23കാരിയെ നഗ്നയാക്കി ഭർത്താവിനെ തോളിലിരുത്തി നടത്തിച്ചുവെന്ന് ആരോപണം. നാട്ടുകാർ നോക്കി നിൽക്കെയാണ് ഭർത്താവും സംഘവും യുവതിയോട് ക്രൂരത കാട്ടിയത്.
സംഭവത്തിൽ ഭർത്താവുൾപ്പെടെ 18 പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് പൊലീസ് അറിയുന്നത്. ഭാര്യ മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയതിനുള്ള ശിക്ഷയായാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ജൂലൈ ആറിനായിരുന്നു സംഭവം.
യുവതിയെ മർദ്ദിക്കുന്നതും വലിച്ചിഴക്കുന്നതും വസ്ത്രം ഉരിയുന്നതുമെല്ലാം പ്രചരിച്ച വീഡിയോയിൽ കാണാമെന്നും പിന്നീട് നഗ്നയാക്കി ഭർത്താവിനെ തോളിലിരുത്തി നാട്ടുകാരുടെ മുന്നിലൂടെ നടത്തിച്ചെന്നും പൊലീസ് സബ് ഇൻസ്പെക്ടർ ബിഎം പട്ടേൽ പറഞ്ഞു.
മറ്റ് സ്ത്രീകൾ യുവതിക്ക് ചുറ്റും നിന്ന് അവരെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഭർത്താവും സംഘവും അവർക്കുനേരെയും അക്രമം അഴിച്ചുവിട്ടു. മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ ഇവർ പിന്തുടർന്ന് കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക