ന്യൂഡൽഹി: ഹരിയാനയിലെ പഞ്ച്ഗുള ജില്ലയിലെ അഭയ്പൂരിൽ വയറിളക്കം ബാധിച്ച് ഒൻപതുവയസുകാരൻ മരിച്ചു. അതേസമയം ഡോക്ടർമാരുടെ അശ്രദ്ധയാണ് കുട്ടിയുടെ മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ചൊവ്വാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിറ്റേന്നു രാവിലെ തന്നെ ഡിസ്ചാർജ് ചെയ്തു. ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്.
പഞ്ച്ഗുളയിൽ ഇതുവരെ മുന്നൂറോളം പേരെയാണ് വയറിളക്കം ബാധിച്ചത്. നൂറോളം പേർ ആശുപത്രിയിലാണ്.
ജില്ലയിൽ ആദ്യരോഗം റിപ്പോർട്ട് ചെയ്തത് ബുധനാഴ്ചയാണ്. പിന്നാലെ നൂറോളം പേരെ വയറിളക്കം ബാധിച്ച് മെഡിക്കൽ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചു.
ഇതിൽ 46 പേർ കുട്ടികളാണ്.കുടിവെള്ളത്തിൽ ഓടയിലെ വെള്ളം കലർന്നതാണ് രോഗകാരണമെന്നാണ് സംശയിക്കുന്നത്. പരിശോധനാ ഫലങ്ങൾ പുറത്തുവന്നതോടെയാണ് കോളറ ബാധയാണെന്ന് വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക