കൊടകര കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സത്യം പുറത്തുവരണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി പരാമര്‍ശം. ജസ്റ്റിസ് കെ ഹരിപാലിന്റെ ബെഞ്ചാണ് പരാമര്‍ശം നടത്തിയത്.
പരാതിയില്‍ പറയുന്നത് 25 ലക്ഷം കവര്‍ന്നെന്നാണ്. പൊലീസ് കണ്ടെത്തിയത് 3.5 കോടിയെന്നും കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം അവസാനിച്ചു. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പരാമര്‍ശം. പണത്തിന്റെ ഉറവിടവും ലക്ഷ്യവും വ്യക്തമല്ലെന്നും കോടതി. മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് സംഭവമെന്നും കോടതി സംശയിക്കുന്നു.
കേസില്‍ കുറ്റപത്രം ജൂലൈ 24-ന് ഇരിഞ്ഞാലക്കുട കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കേസ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരിക്കും കുറ്റപത്രത്തില്‍ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക