ന്യൂഡല്‍ഹി:പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു. പുലിസ്റ്റര്‍ പ്രൈസ് ജേതാവാണ് അദ്ദേഹം. അഫ്ഗാനിലെ താലിബാന് ആക്രമണത്തില്‍ ഡാനിഷ് കൊല്ലപ്പെടുകയായിരുന്നു. റോയിട്ടേര്‍സ് ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം.
കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക്ക് ജില്ലയില്‍ സംഘര്‍ഷാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ് ഡാനിഷിനു ദാരുണാന്ത്യം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ മരണം അഫ്ഗാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുംബൈ സ്വദേശിയാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിലായി ഡാനിഷ് സിദ്ദീഖി അടങ്ങുന്ന സംഘം റോക്കറ്റ് ആക്രമണം വരെ നേരിടേണ്ടി വന്നിരുന്നു. ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഇദ്ദേഹം പിന്നീട് മാസ് കമ്യൂണിക്കേഷന്‍ ബിരുദവും കരസ്ഥമാക്കി. ടെലിവിഷന്‍ ന്യൂസ് റിപ്പോര്‍ട്ടറായായിരുന്നു ആരംഭം. പിന്നീട് ഫോട്ടോ ജേണലിസത്തിലേക്ക് തിരിഞ്ഞു. 2010ല്‍ റോയിട്ടേഴ്സില്‍ ചേര്‍ന്നു. റോഹിങ്ക്യാന്‍ അഭയാര്‍ഥികളുടെ ചിത്രം പകര്‍ത്തിയതിനാണ് 2017ല്‍ പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചത്.
ദിവസങ്ങളായി താലിബാനും അഫ്ഗാന് സേനയും തമ്മില്‍ സംഘര്‍ഷം നടക്കുന്ന പ്രദേശമാണ് സ്പിന്‍ ബോല്‍ദാക്ക്. യുദ്ധമേഖലയിലെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ഡാനിഷ് മരണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക