തൃശൂര്‍:കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. നിര്‍മാണം വിലയിരുത്താന്‍ ഉദ്യോഗസ്ഥരുമായി കുതിരാനില്‍ സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നുഅദ്ദേഹം. തുരങ്കത്തിനുള്ളില്‍ ഫയര്‍ ആന്റ് സേഫ്റ്റിയുടെ ട്രയല്‍ റണ്‍ ഇന്ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ തടസ്സങ്ങളില്ലാതെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. 24 മണിക്കൂറും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കൂടുതൽ തൊഴിലാളികള്‍ നിര്‍മാണത്തിനായി സജ്ജമാണ്. ദിവസങ്ങളോളം അതിശക്തമായ മഴ തുടര്‍ന്നാല്‍ മാത്രമാണ് നിര്‍മാണത്തെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കൂകയുള്ളു. കൃത്യമായ ഇടവേളകളില്‍ പുരോഗതി വിലയിരുത്തുന്നു. ഇടത് തുരങ്കം തുറക്കാനുള്ള അവസാനഘട്ട പ്രവൃത്തികളാണ് നടന്നു വരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എസ്.ഇ.ബി, ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി വരുന്നു. നിലവിലെ നിര്‍മാണം തൃപ്തികരമായി മുന്നോട്ടു നീങ്ങുന്നതായും മന്ത്രി വ്യകത്മാക്കി. കുതിരാന്‍ സന്ദര്‍ശനത്തിന് ശേഷം രാമനിലയത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുമായി പ്രത്യേക അവലോകന യോഗവും ചേര്‍ന്നു. നിലവിലെ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, മുന്‍ കലക്ടര്‍ എസ് ഷാനവാസ്, ജില്ലാ വികസന കമ്മീഷ്ണര്‍ അരുണ്‍ കെ വിജയന്, അസി. കലക്ടര്‍ സുഫിയാന് അഹമ്മദ്, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്ക, ഡെപ്യൂട്ടി കലക്ടര്‍ മധു സൂധനന്‍, പ്രോജക്ട് ഡയറക്ടര്‍ സഞ്ജയ് കുമാര്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും തുരങ്കം സന്ദർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക