എണ്‍പതുകളിലെ ഹിറ്റ് ജോഡികളായിരുന്ന മമ്മൂട്ടിയും സുഹാസിനിയും തമ്മിലുള്ള ഓണ്‍സ്ക്രീന്‍ കെമിസ്ട്രി ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഗോസിപ്പ് കോളങ്ങളിലും ഇരുവരുടേയും പേരുകള്‍ ഒരുപാട് നിറഞ്ഞുനിന്നു. 1987 വര്‍ഷത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിവത്തൂരിലെ ആയിരം ശിവരാത്രികളുടെ വിജയത്തിന് ശേഷമായിരുന്നു ഇരുവരുടെയും പേരുകള്‍ ഗോസിപ്പുകോളങ്ങളില്‍ നിറയുവാന്‍ തുടങ്ങിയത്. ഒരുമിച്ച് കൂടെ അഭിനയിച്ചാല്‍ ഗോസിപ്പുകള്‍ പരക്കുക അന്നൊക്കെ മലയാളസിനിമയില്‍ സര്‍വ്വസാധാരണമായിരുന്നു.
എന്നാല്‍ മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഇത്തരത്തില്‍ ഗോസിപ്പുകോളങ്ങളില്‍ നിറയാന്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. കാര്‍ട്ടൂണിസ്റ്റ് യേശുദാസ് ആയിരുന്നു കാരണം. യേശുദാസ് ഇവരുടെ സൗഹൃദത്തെക്കുറിച്ച് ഒരു മാഗസിനില്‍ കുറിപ്പ് എഴുതിയിരുന്നു. ഇതിനു ശേഷമായിരുന്നു ഗോസിപ്പുകള്‍ പരന്നത്. യേശുദാസ് തന്നെയാണ് ഈ ഗോസിപ്പ് വന്ന വഴിയെക്കുറിച്ച് പിന്നീട് സംസാരിച്ചത്.
മമ്മൂട്ടിയും സുഹാസിനിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. മമ്മൂട്ടിക്ക് പായസം വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം മമ്മൂട്ടിക്ക് സുഹാസിനി പായസം ഉണ്ടാക്കി കൊടുത്തു. ഇതായിരുന്നു യേശുദാസ് മാസികയില്‍ എഴുതിയത്. എന്നാല്‍ ഇത് ആളുകള്‍ തെറ്റായി വ്യാഖ്യാനിച്ചു. ഇവര്‍ തമ്മില്‍ കേവല സൗഹൃദത്തിനപ്പുറം ഒരു ബന്ധമുണ്ട് എന്ന് ആളുകള്‍ ഊഹിച്ചെടുത്തു.
എന്നാല്‍ ഈ ഗോസിപ്പ് മമ്മൂട്ടിയെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ഇതിനെ മറികടക്കാന്‍ മമ്മൂട്ടി, പിന്നീട് പോകുന്ന ലൊക്കേഷനുകളില്‍ എല്ലാം ഭാര്യ സുല്‍ഫത്തിനെ കൂടെ കൊണ്ടു പോകുവാന്‍ തുടങ്ങി. പിന്നെ ആര്‍ക്കെങ്കിലും മമ്മൂട്ടിയോട് എന്തങ്കിലും പറയണമെങ്കില്‍ ആദ്യം സുല്‍ഫത്തിനോട് പറയണം ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക