യൂറോപ്പിലെ പ്രളയത്തില്‍ വന്‍ നാശനഷ്ടം. മരണസംഖ്യ 120 ആയി വർധിച്ചു. തെക്കന്‍ ജര്‍മ്മനിയിലെ ആര്‍വീലര്‍ ജില്ലയില്‍ മാത്രം 1,300 പേരെയാണ് കാണാതായത്.നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത്ത് 30 മരണങ്ങള് ഇതുവരെ സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനം ഇപ്പഴും തുടരുകയാണ്. പ്രളയത്തെ തുടര്‍ന്ന് മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തനരഹിതമായതും വൈദ്യുതി ബന്ധം നിലച്ചതും രക്ഷാപ്രവര്‍ത്തനത്തേ ബുദ്ധിമുട്ടിലാകുകയാണ്.
ശക്തമായ മഴ തുടരുന്നതിനാല്‍ പടിഞ്ഞാറന്‍ ജര്‍മനിയില്‍ സ്കൂളുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, പ്രളയത്തെ തുടര്‍ന്ന് ബെല്‍ജിയത്ത് 12 മരണം റിപ്പോര്‍ട്ട് ചെയ്തു. ദുരന്തത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ അറിയിച്ചു. സമീപ കാലത്ത് ജര്‍മ്മനി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ പ്രകൃതി ദുരന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക