ശബരിമലയിൽ പ്രതിദിനം 10,000 പേര്‍ക്ക് പ്രവേശിക്കാമെന്ന് മുഖ്യമന്ത്രി. കര്‍ക്കിടക മാസ പൂജകള്‍ക്കായാണ് ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനമായത്. മുൻപ് അയ്യായിരം പേർക്കാണ് പ്രവേശനാനുമതി നൽകിയിരുന്നത്. കർക്കിടക പൂജകൾക്കായി ഈ മാസം 16 മുതലാണ് നട തുറക്കുവാൻ തീരുമാനിച്ചത്. കോവിഡ് ആര്.ടി.പി.സി.ആര് പരിശോധന നടത്തേണ്ടതുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതൽ ഭക്തർക്ക് പ്രവേശനാനുമതി
48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്.ടി.പി.സി.ആര് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കിൽ കോവിഡ് പ്രതിരോധ വാക്സിന് രണ്ട് ഡോസ് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കു മാത്രമായിരിക്കും അനുമതി നൽകുക. വെര്‍ച്വല്‍ ക്യൂ അനുസരിച്ചാണ് ഭക്തര്‍ക്ക് പ്രവേശനത്തിന് അനുമതി നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 21 വരെ ഭക്തർക്ക് പ്രവേശനം അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക