കര്‍ണാടകയിൽ കോളേജുകള്‍ തുറക്കാൻ തീരുമാനമായി. ഈ മാസം 26 മുതൽ തുറന്നു പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. അതേസമയം വാക്സിന് എടുത്ത കുട്ടികള്‍ക്കും, അദ്ധ്യാപകര്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കുമാണ് പ്രവേശനാനുമതി. ഇതു സംബന്ധിച്ച കൂടുതല്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ വൈകാതെ പുറത്തിറക്കും.
സ്വകാര്യ, സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ 65 ശതമാനം കുട്ടികളും വാക്സിന് സ്വീകരിച്ചവരാണെന്ന് ഉപമുഖ്യമന്ത്രി അശ്വത്നാരായണ്‍ പറഞ്ഞു. ഡിപ്ലോമ കോഴ്സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷാ തീയതിയും അദ്ദേഹം പ്രഖ്യാപിച്ചു. മെഡിക്കല്‍, ദന്തല്‍ കോളേജുകളും അടിയന്തരമായി തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് നിർദേശങ്ങളൊന്നും വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക