ഉന്നതരുടെ ഫോൺ വിവരങ്ങളെല്ലാം ചോർത്തി എന്ന വാർത്താ ഞെട്ടിക്കുന്നതാണെന്ന് എൻ. കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഈ വിഷയത്തെ സംബന്ധിച്ച് മറുപടി നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനുണ്ട്. ഫോൺ വിവരങ്ങൾ ചോർത്തിയതിലൂടെ ഉണ്ടായിരിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. ഭരണകൂടത്തിന്റെ തന്നെ അടിത്തറയായി കാണുന്നവരുടെ ഫോൺ വിവരങ്ങളാണ് ചോർത്തിയിരിക്കുന്നത് എന്നതാണ് പ്രധാനം. ഈ വിഷയത്തിൽ ഏതെങ്കിലും വിധത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ടെങ്കിൽ കേന്ദ്രസർക്കാരിന് അധികാരത്തിൽ തുടരുവാനുള്ള ഒരാവകാശവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മിഠായിത്തെരുവിൽ വഴിയോര കച്ചവടം അനുവദിക്കില്ല, കച്ചവടം നടത്തിയാൽ ഇന്ന് മുതൽ കേസെടുക്കും
ഇത് തീർത്തും പൗരാവകാശ ലംഘനം തന്നെയാണെന്ന് നിസ്സംശയം പറയാനാകും. ഈ വിഷയം ഇന്ന് ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇന്ധന വില വർധന, കർഷകരുടെ പ്രശ്നങ്ങൾ എന്നിവയ്ക്ക് പുറമേ അടിയന്തര പ്രാധാന്യമുള്ള വിഷയമാണ് ഫോൺ ചോർത്തൽ ഉന്നയിക്കുക എന്നുള്ളത്. സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് പുറംലോകം അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക