കോഴിക്കോട് മിഠായിത്തെരുവിൽ കഴിഞ്ഞ ദിവസം വലിയ തോതിൽ ജനങ്ങളുടെ തിരക്ക് ഉണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കുവാനാകാത്ത അവസ്ഥയും വന്നിരുന്നു. അതിനാൽ തന്നെ പുതിയ നടപടിയുമായി എതിരിയിരിക്കുകയാണ് അധികൃതർ. മിഠായിത്തെരുവിൽ വഴിയോര കച്ചവടം ഇനി അനുവദിക്കുകയില്ലെന്ന് പോലീസ് വ്യക്തമാക്കി.
പാർലമെന്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും , അവതരിപ്പിക്കുന്നത് 17 പുതിയ ബില്ലുകൾ..!
ഇന്ന് മുതൽ വഴിയോര കച്ചവടം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കേസെടുക്കുവാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഇവിടെ കച്ചവടം ചെയ്തവരോട് സാധനങ്ങൾ മാറ്റുവാൻ നിർദേശം നൽകിയിട്ടുണ്ട്. പെരുന്നാൾ കൂടി അടുത്തതോടെ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നിർദേശം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂളുകള്‍ ഇന്ന് തുറക്കും
തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കടകളിൽ നൂറ് സ്ക്വയർ ഫീറ്റിൽ മൂന്ന് പേർ എന്ന നിലയിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ആളുകൾ കൂട്ടമായി എത്തിയാൽ നിയന്ത്രിക്കാൻ കടയുടെ ഷട്ടർ ഭാഗികമായി അടയ്ക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് വിലയിരുത്തുമെന്ന് വൈദ്യുതി മന്ത്രി
പെരുന്നാൾ ആഘോഷം കൂടി ഉള്ളതിനാൽ ജനങ്ങൾ തിരക്ക് കണക്കാക്കാതെ സാധനങ്ങൾക്കായി എത്തുമെന്നുള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും കടകളിൽ പലർക്കുമെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക