ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യ തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് രംഗത്ത്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെയും ചില നേരങ്ങളില്‍ 60 കി മീ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ മാസം 23 വരെയാണ് മത്സ്യത്തൊഴിലാളികൾക് കടലിൽ പോകാൻ വിലക്ക് ഏർപ്പെടുത്തിയത്.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ആയതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ മാറി താമസിക്കേണ്ടതാണ്. മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടുകൾ,വള്ളങ്ങൾ തുടങ്ങിയവ കെട്ടിയിട്ട് സുരക്ഷിതമാക്കേണ്ടതുണ്ട്.
ജൂലൈ 20 വരെ 2.5 മുതല്‍ 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും കേരളതീരത്ത് സാധ്യതയുള്ളതിനാല്‍ തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതുപോലെ തന്നെ ബീച്ചിലേക്കുള്ള യാത്രകളും വിനോദ സഞ്ചാരങ്ങളും ഒഴിവാക്കാനും നിർദ്ദേശം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക