മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകളില്‍ നടന്ന ആദായ നികുതി റെയ്ഡിനെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി. ഇതിലൂടെ മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് കെജ്രിവാള് പറഞ്ഞു.
ദൈനിക് ഭാസ്കറിന്ററേയും യു.പി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് സമാചാറിന്റേയും ഓഫീസുകളിലാണ് റെയ്ഡ് നടന്നത്. നികുതിവെട്ടിപ്പ് ആരോപിച്ചായിരുന്നു പരിശോധന നടന്നത്. ദൈനിക് ഭാസ്കറിൻറെ ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഒാഫീസുകളിലാണ് റെയ്ഡ് നടന്നത്. അനാവശ്യ റെയ്ഡുകള്‍ നിര്‍ത്തി മാധ്യമങ്ങള്‍ സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത മാധ്യമങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാർ നല്‍കുന്നത്. ഇത്തരമൊരു ചിന്ത അപകടമുണ്ടാക്കും. എല്ലാവരും റെയ്ഡിനെതിരെ ശബ്ദമുയര്‍ത്തണമെന്നും കെജ്രിവാള് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക