ചൈനയിൽ കനത്തമഴ. ഇതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 13 പേരാണ് ചൈനയിൽ മരിച്ചത്. മരിച്ച 13 ആളുകളും നിര്‍മാണത്തൊഴിലാളികള്‍ ആണ്. 100 വർഷത്തിനിടെ ചൈനയിൽ പെയ്ത കനത്ത മഴയാണിതെന്നാണ് കണക്കാക്കുന്നത്. ദേശീയപാതയില്‍ തുരങ്ക നിര്‍മ്മാണത്തിൽ ഏർപ്പെട്ടപ്പോഴായിരുന്നു നിർമാണ തൊഴിലാളികൾ മരിച്ചത്.
അതുപോലെ തന്നെ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലുണ്ടായ പ്രളയത്തില്‍ ഇതുവരെ 25 പേര് മരിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . പ്രസിഡന്റ് ഷി ജിന്‍ പിങ് സ്വത്തിനും ജീവനും വൻ നാശമുണ്ടായെന്നു പറഞ്ഞു. ഇതേ തുടർന്ന് നിരവധി നഗരങ്ങളും വെള്ളത്തിനടിയിലായി. പ്രവിശ്യയിലേക്കുള്ള വ്യോമ, ട്രെയിന്‍ ഗതാഗതം നിര്‍ത്തലാക്കി. പ്രവിശ്യാ തലസ്ഥാനമായ ഷെങ്ഷൗ നഗരത്തില്‍ റെക്കോര്‍ഡ് മഴയാണ് പെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക