തെങ്ങുവീണ് നേത്രാവതി എക്സ്പ്രസിന്റെ യാത്ര മുടങ്ങിയ സംഭവത്തില്‍ തെങ്ങിന്റെ ഉടമയ്ക്കെതിരേ കേസെടുത്തു.
ഉടമയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കും. കൊയിലാണ്ടിയില്‍ ആണ് സംഭവം. റെയില്‍വേആക്ട് പ്രകാരം തീവണ്ടിക്കും യാത്രക്കാരുടെയും സുരക്ഷയ്ക്കും പ്രശ്നമാകുന്നത് ശിക്ഷാര്‍ഹമാണെന്നു കാണിച്ചാണ് കേസിലേക്ക് തിരിയുന്നത്.
പാളത്തിനടുത്തുള്ള തെങ്ങ് മുറിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങള്‍ക്കു മുന്‍പ് ഉടമയ്ക്ക് നോട്ടീസ് നല്‍കിയതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു. എന്നാല്‍, മരം മുറിച്ചില്ല. റെയില്‍വേ നഷ്ടപരിഹാരം കൊടുക്കാത്തതിനാല്‍
സ്വകാര്യഭൂമിയിലെ മരങ്ങള്‍ മുറിച്ച് സുരക്ഷയൊരുക്കുന്നതില്‍ ഉടമകള്‍ക്ക് താത്പര്യമില്ല. കായ്ക്കുന്ന മരങ്ങള്‍ വെറുതേ മുറിക്കാന്‍ അവര്‍ തയ്യാറല്ല. സംസ്ഥാന റവന്യൂവകുപ്പും റെയില്‍വേയും ചേര്‍ന്ന് മരംമുറിക്കുള്ള നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
ജുലായ് 14-ന് വൈകീട്ട് കൊയിലാണ്ടി-തിക്കോടി സെക്ഷനിലാണ് നേത്രാവതി എക്സ്പ്രസിനുമേല്‍ തെങ്ങ് വീണത്. എന്‍ജിനും വൈദ്യുതിലൈനും തകരാര്‍ പറ്റി. തിരുവനന്തപുരത്തു നിന്ന് മുംബൈയിലേക്കുള്ള വണ്ടി മൂന്നു മണിക്കൂര്‍ പിടിച്ചിട്ടു. പിന്നാലെയുള്ള മറ്റു വണ്ടികളും വൈകി. ലോക്കോയുടെ വിന്‍ഡ് ഷീല്‍ഡ് പൊട്ടിയതിനാല്‍ പുതിയ എന്ജിന് ഘടിപ്പിച്ചാണ് വണ്ടി പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക