കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ എഫ്.ഐ.ആര് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട ടി.ഒ.സൂരജ് കൊടുത്ത ഹരജി ഹൈകോടതി തള്ളി. പ്രോസിക്യൂഷന് അനുമതിയില്ലാതെയാണ് അറസ്റ്റുണ്ടായതെന്ന സൂരജിന്റെ വാദം കേൾക്കാതെയായിരുന്നു ഹൈകോടതിയുടെ നടപടി.
അഴിമതി നിരോധന നിയമത്തിലെ 17ാം വകുപ്പ് പ്രകാരം പൊതുസേവകനായ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും പാലിച്ചിട്ടില്ലെന്ന് ടി.ഒ.സൂരജ് കോടതിയെ വ്യക്തമാകാൻ ശ്രമിച്ചു.
കേസില്‍ സൂരജാണ് ഒന്നാം പ്രതിയെന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി പേര് ഇതിനകം അറസ്റ്റിലായിട്ടുണ്ടെന്നും അതുകൊണ്ട് എഫ്.ഐ.ആര് റദ്ദാക്കാനാവില്ലെന്നും ഉത്തരവില്‍ ഹൈകോടതി നിലപാടറിയിച്ചു. നടപടി ക്രമങ്ങള്‍ പാലിച്ചാണ് സൂരജിനെ അറസ്റ്റ് നടത്തിയത്.
ടി.ഒ.സൂരജ് അഴിമതിപണം ഉപയോഗിച്ച് എറണാകുളം ഇടപ്പള്ളിയില്‍ ഭൂമി വാങ്ങിയിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ വ്യക്തമാക്കി. തുടര്‍ന്നാണ് സൂരജിന്റെ ഹരജി ഹൈകോടതി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക