നടി ശില്പാ ഷെട്ടിക്കെതിരെ വാര്‍ത്തകള്‍ കൊടുക്കരുതെന്ന് ബോംബെ ഹൈക്കോടതി. ശില്പാ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര പോണ് ചിത്ര നിര്‍മാണക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ശില്പയ്ക്കെതിരെ ചില മാധ്യമങ്ങളില്‍ നിരന്തരം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ശില്പാ ഷെട്ടിക്കെതിരെ മൂന്ന് സ്വകാര്യ വ്യക്തികളുടെ യൂട്യൂബ് ചാനലുകളില്‍ അപ്ലോഡ് ചെയ്ത മൂന്ന് വീഡിയോകള്‍ ഡിലീറ്റ് ചെയ്യണമെന്നും അവ വീണ്ടും അപ്ലോഡ്ചെയ്യരുതെന്നും ജസ്റ്റിസ് ഗൗതം പട്ടേല്‍ നിര്‍ദ്ദേശം നല്കി.
വിഷയത്തിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ ഒരു ചെറിയ ശ്രമം പോലുമില്ലതെ ദുരുദ്ദേശപരമായിട്ടാണ് അവ നല്‍കിയിട്ടുള്ളതെന്നും കോടതി നിരീക്ഷിച്ചു.
ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശവുമായി പത്രസ്വാതന്ത്ര്യത്തെ സന്തുലിതമാക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക