വധശ്രമത്തിൽ നിന്ന് ഫത്തേപൂർ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി (സ്പെഷ്യൽ ജഡ്ജി പോക്സോ ആക്റ്റ്) മുഹമ്മദ് അഹ്മദ് ഖാൻതലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
വ്യാഴാഴ്ച കൗഷാംബിയിലെ കോഖ്രാജ് പ്രദേശത്തെ ചക്വാൻ ഗ്രാമത്തിന് സമീപം ഒരു ‘ഇന്നോവ’ ഖാന്റെ കാറിൽ ഇടിച്ചാണ് അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ജഡ്ജിയുടെ ഗൺമാന് പരിക്കേറ്റു, കൂടാതെ മുഹമ്മദ് അഹ്മദ് ഖാൻറെ കാറിന് സാരമായ തകരാറുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
വധശ്രമത്തിന് മുഹമ്മദ് അഹ്മദ് ഖാൻ ഖൊരാജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ആരെങ്കിലും തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും ഇത് ഒരു റോഡപകടം പോലെയാക്കാൻ ശ്രമിച്ചുവെന്നുമാണ് അഡീഷണൽ ജില്ലാ ജഡ്ജി പരാതിയിൽ പറയുന്നത്. താൻ ഇരുന്ന ഭാഗത്ത് ഇന്നോവ കാർ നിരവധി തവണ ഇടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 ഡിസംബറിൽ ഒരു യുവാവിന്റെ ജാമ്യം നിരസിക്കുന്നതിനിടെ തനിക്ക് ബറേലിയിൽ വധഭീഷണിയുണ്ടായിരുന്നതായും ഖാൻ തന്റെ പോലീസിൽ പരാതിയിൽ പറഞ്ഞിട്ടുണ്ട്. ആ യുവാവ് കൗഷാംബി നിവാസിയാണെന്നും പരാതിയിൽ പറയുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ജഡ്ജിയുടെ കാറിൽ ഇടിച്ച ഇന്നോവ കണ്ടെടുത്തു, ഡ്രൈവറെ അറസ്റ്റ് ചെയ്തു.
കാറിന്റെ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. എഡിജെ മുഹമ്മദ് അഹമ്മദ് ഖാൻ വ്യാഴാഴ്ച ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രയാഗരാജിൽ എത്തിയിരുന്നു. കാറിൽ ഫത്തേപ്പൂരിലേക്ക് മടങ്ങുകയായിരുന്നപ്പോൾ കൊഖ്രജിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക