ഭോപാൽ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപെട്ടതിൽ മനംനൊന്ത് 13 വയസുകാരൻ സീലിങ് ഫാനിൽ തൂങ്ങി മരിച്ചു. മധ്യപ്രദേശിലെ ഛതർപൂരിലാണ് ദാരുണ സംഭവം.
‘ആത്മഹത്യ കുറിപ്പിൽ അമ്മയോട് ക്ഷമ ചോദിക്കുന്ന കുട്ടി പണം നഷ്ടപെട്ടതിലുള്ള വിഷാദം മൂലമാണ് താൻ ജീവനൊടുക്കുന്നതെന്ന് എഴുതിയിട്ടുണ്ട്.
യു.പി.ഐ അക്കൗണ്ട് വഴി പിൻവലിച്ച 40000 രൂപ ‘ഫ്രീ ഫയർ’ ഗെയിം കളിച്ചാണ് കുട്ടി നഷ്ടപ്പെടുത്തിയതെന്ന് കുറിപ്പിൽ വിവരിക്കുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥനായ ശശാങ്ക് ജെയിൻ പറഞ്ഞു.നഴ്സായി ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മ സംഭവം നടക്കുേമ്ബാൾ ജില്ല ആശുപത്രിയിൽ ജോലിയിലായിരുന്നു. പിതാവും വീട്ടിൽ ഇല്ലായിരുന്നു.
അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെട്ടതായി സന്ദേശം വന്നതിന് പിന്നാലെ കുട്ടിയെ വിളിച്ച അമ്മ വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി മുറിയിൽ കയറി വാതിൽ അടച്ചത്.
അൽപ സമയത്തിന് ശേഷം സഹോദരി ചെന്ന് വാതിലിൽ മുട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെയാണ് സഹോദരി മാതാപിതാക്കളെ വിളിച്ച് വിവരം അറിയിച്ചത്.
വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ കുട്ടി സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക