ദില്ലി: വിവാഹം കഴിക്കാൻ ജാമ്യം എന്ന ആവശ്യവുമായി കൊട്ടിയൂർ പീഡന കേസിൽ പീഡനത്തിന് വിധേയായ പെൺകുട്ടിയും, കുറ്റവാളിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയും നൽകിയ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
വിവാഹം കഴിക്കാനുള്ള അവകാശം അംഗീകരിക്കണം, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നത്.
സർക്കാരിൻറെ സംരക്ഷണയിലുള്ള തങ്ങളുടെ കുഞ്ഞിൻറെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജികളിൽ ഉള്ളത്.
നേരത്തെ ഇരയുടെയും കുറ്റവാളി റോബിൻ വടക്കുംചേരിയുടെയും ഈ ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിന് ശേഷമാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക