സാങ്കേതിക പിഴവ് മൂലമാണ് മദ്യത്തിന് വില വർധിച്ചെന്ന ആശയകുഴപ്പമുണ്ടാക്കിയതെന്ന് ബെവ്കോ. വിദേശ നിർമ്മിത മദ്യത്തിന് വില വർധിപ്പിച്ചിട്ടില്ലെന്നും ബീവറേജ് കോർപറേഷൻ വ്യക്തമാക്കി. കോവിഡ് കാലത്ത് വരുമാന നഷ്ടം കാരണം അത് നികത്താനുള്ള നടപടിയെന്നോണമാണ് ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യത്തിന് വില കൂട്ടിയതെന്നാണ് റിപ്പോർട്ടുകൾ വന്നത്. വെയര്‍ഹൗസ് ലാഭവിഹിതം വർധിപ്പിച്ച റിപ്പോർട്ടിന് പിന്നാലെ ഇക്കാര്യം കൂടി വന്നപ്പോൾ തെറ്റിദ്ധാരണ ഉണ്ടായതാണെന്നും ബെവ്കോ വ്യക്തമാക്കി.
റഷ്യയുടെ സ്പുടിനിക് വി അടുത്ത മാസത്തോടെ ഇന്ത്യയിൽ
കംപ്യൂട്ടറിൽ അപ്ലോഡ് ചെയ്തപ്പോഴുണ്ടായ പിഴവാണ് ആശയകുഴപ്പം സൃഷ്ടിച്ചത്. വിദേശ മദ്യത്തിന് വില വർധിപ്പിച്ചിട്ടില്ല. വെയര്‍ ഹൗസ് മാര്‍ജിന്‍ അഞ്ച് ശതമാനത്തില്‍ നിന്ന് 14 ശതമാനമായും റീട്ടെയില്‍ മാര്‍ജിന്‍ 3 ശതമാനത്തില്‍ നിന്ന് 20 ശതമാനമായുമാണ് ഉയര്‍ത്തിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. ഇത് മദ്യത്തിന് വില വർധിപ്പിക്കുന്നതിലേക്ക് വഴിയൊരുക്കി എന്നായിരുന്നു വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക