എസ്എന്‍സി ലാവ്ലിന് കേസ് ഈ മാസം പത്താം തീയതി സുപ്രീകോടതി പരിഗണിക്കും. മുൻപ് 27 തവണ ലാവ്ലിൻ കേസ് മാറ്റിവച്ചിരുന്നു. എന്നാലിപ്പോൾ നാല് മാസത്തെ ഇടവേളക്കുശേഷമാണ് ലാവ്ലിൻ കേസ് പരിഗണിക്കുന്നത്. എൻഫോഴ്സ്മെന്റിനു നൽകിയ പരാതിയിൽ നന്ദകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുകള്‍ കൈമാറിയിട്ടുണ്ടായിരുന്നു. കേസ് അട്ടിമറിക്കുന്നതിനായി രണ്ട് ജഡ്ജിമാര്‍ കൂട്ടുനിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി സിയാലിന്റെ 1.20 ലക്ഷം ഓഹരികള്‍ കൈക്കൂലിയായി ജഡ്ജിമാര്‍ക്ക് ലഭിച്ചെന്നും നന്ദകുമാര്‍ ആരോപണമുയർത്തി.
ഏപ്രിൽ ആറിന് ശേഷം ഇപ്പോഴാണ് കേസ് സുപ്രീംകോടതി പരിഗണിക്കാനൊരുങ്ങുന്നത്. ഇനി കേസ് മാറ്റുവാൻ ആവശ്യപ്പെടരുതെന്ന് അവസാനമായി കേസ് പരിഗണിക്കവെ ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് കക്ഷികള്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.
ബെഞ്ചില്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ് എന്നിവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക