കാറ്റഗറി നിയന്ത്രണം കേരളത്തിൽ ഗുണം ചെയ്തില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. കേരളത്തിൽ എ ബി സി ഡി കാറ്റഗറി തിരിക്കലും തുടർന്നുള്ള നിയന്ത്രണങ്ങളും ഗുണം ചെയ്തില്ലെന്നും കോവിഡ് പരിശോധന കൂട്ടണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. രോഗലക്ഷണമുള്ളവരെ മാത്രം പരിശോധിച്ചാൽ മതിയാകില്ലെന്നും ആർടിപിസിആർ ടെസ്റ്റ് വർധിപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളം, ജമ്മു കശ്മീര്‍, ഹിമാചല്‍, ഉത്തരാഖണ്ഡ്, സിക്കിം, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ദില്ലി, കര്‍ണാടക എന്നിവിടങ്ങളിലാണ് കോവിഡ് വലിയ തോതിൽ കൂടുന്നത്.
പി.എസ്.സി എല്‍.ജി.എസ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ല, ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
ഹിമാചല്‍ പ്രദേശില്‍ കോവിഡ് 64 ശതമാനം വർധനവ് രേഖപ്പെടുത്തുമ്പോൾ കേരളത്തില്‍ അത് 27 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോൾ കേരളത്തിൽ പരിശോധനയുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്. ഇപ്പോഴുള്ള നിയന്ത്രണം പ്രതീക്ഷിച്ച ഫലം കേരളത്തിൽ നൽകിയില്ലെന്നും വ്യാപനം കൂടിയ ക്ലസ്റ്ററുകളിൽ പരിശോധന ഇരട്ടിയാക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക