മുംബൈ: യുപിഎസ്സി പാഠ്യപദ്ധതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയതിന് പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസ് ആപ്പ് ഉടമയ്ക്കെതിരെ മുംബൈ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ക്രിമിയോഫോബിയ എന്ന സ്ഥാപനം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ആറേ കോളനി പോലീസ് ബൈജൂസ് ഉടമ രവീന്ദ്രനെതിരെ IPC 120 (B) , വിവര സാങ്കേതിക നിയമത്തിലെ സെക്ഷൻ 69 (A) എന്നിവ പ്രകാരം കേസെടുത്തു. ജൂലൈ 30 നാണ് കേസ് രജിസ്റ്റർ ചെയ്തത്.
ട്രാൻസ്നാഷണൽ ഓർഗനൈസ്ഡ് ക്രൈം (യുഎൻടിഒസി) ക്കെതിരായ ഐക്യരാഷ്ട്ര കൺവെൻഷന്റെ ഒരു നോഡൽ ഏജൻസിയാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) എന്ന് യുപിഎസ്സി പാഠ്യപദ്ധതിയിൽ എഡി-ടെക് കമ്പനി പരാമർശിച്ചതായി പരാതിയിൽ ക്രിമിയോഫോബിയ ആരോപിച്ചു.
എന്നിരുന്നാലും, UNTOC- യുടെ നോഡൽ ഏജൻസി അല്ലെന്ന് സി.ബി.ഐ രേഖാമൂലം നൽകിയെന്ന് പരാതിക്കാരൻ പറഞ്ഞു. കഴിഞ്ഞ മെയ് മാസത്തിൽ പാഠ്യപദ്ധതി കണ്ട് തെറ്റായ വിവരങ്ങള്‍ മാറ്റണെമെന്നാവശ്യപ്പെട്ട് ബൈജൂസിനെ സമീപിച്ചിരുന്നതായി ക്രൈംഫോബിയ സ്ഥാപകന്‍ സ്നേഹില്‍ ധാല്‍ പറയുന്നു. എന്നാല്‍ സിബിഐ നോഡല്‍ ഏജന്‍സിയാണെന്നു കാണിച്ച് ബൈജൂസ് ചില രേഖകള്‍ അയച്ചു നല്കി. അതിലെ തീയതി 2012 ആയിരുന്നു.
തങ്ങള്‍ യുഎന്‍ടിഒസിയെ സമീപിച്ചെങ്കിലും സിബിഐ നോഡല്‍ ഏജന്‍സിയല്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്. 2016ല്‍ സിബിഐ തന്നെ തങ്ങള്‍ യുഎന്‍ടിഒസിയുടെ നോഡല്‍ ഏജന്‍സി അല്ലെന്നു വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തെറ്റായ വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥിക്ക് നല്കുന്നതില് ബൈജൂസിനെതിരെ ക്രൈംഫോബിയ പരാതി നല്‍കിയത്.
അതേസമയം തങ്ങള്‍ക്ക് ലഭിച്ച വിശ്വാസ്യയോഗ്യമായ സോഴ്സില്‍ നിന്നാണ് വിവരങ്ങള്‍ പാഠ്യപദ്ധതിയല്‍ ഉള്‍പ്പെടുത്തിയതെന്നാണ് ബൈജൂസിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക