ഗുവാഹത്തി: മയക്കുമരുന്ന് വാങ്ങുന്നതിനായി തന്റെ രണ്ടര വയസ്സുള്ള മകനെ 40,000 രൂപയ്ക്ക് അസമിലെ മോറിഗൻ ജില്ലയിൽ വിറ്റ് പിതാവ്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് തലസ്ഥാനമായ ഗുവാഹത്തിയിൽ നിന്ന് 80 കിലോമീറ്റർ കിഴക്കായി മോറിഗാവിലെ ലഹരിഘട്ട് ഗ്രാമത്തിലാണ് സംഭവം.
കുട്ടിയുടെ അമ്മ നൽകിയ പരാതി പ്രകാരം പ്രതി അമിനുൽ ഇസ്ലാം കുട്ടിയെ ഒരു സാസിദാ ബീഗത്തിന് വിറ്റു. അമിനുൽ ഇസ്ലാമിനെയും സാസിദ ബീഗത്തെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മയക്കുമരുന്ന് കടത്തലിൽ പങ്കാളിയാണെന്നാരോപിച്ച് ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി കുട്ടിയുടെ അമ്മയായ രുക്മിനാ ബീഗം സ്വന്തം വീട്ടിലായിരുന്നു താമസം.
ഒരു ദിവസം, അമിനുൽ ആധാർ കാർഡ് നിർമ്മിക്കാൻ ആഗ്രഹിക്കുന്നതിനാൽ മകനെ നൽകാൻ ഭാര്യവീട്ടിലെത്തി ആവശ്യപ്പെട്ടു.
രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടും അമിനുൽ കുട്ടിയെ തിരികെ നൽകാത്തതിനെ തുടർന്ന് രുക്മിണയ്ക്ക് സംശയം തോന്നുകയും അന്വേഷിച്ചെത്തിയപ്പോള്‍ വിറ്റതായി അറിയുകയുമായിരുന്നു. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.
പരാതിക്കാരിയുടെ മൊഴി പ്രകാരം, അമിനുൽ അവരുടെ മകനെ മോറിഗാവിലെ ലഹരിഹട്ടിലെ ഗൊറോയിമാരിയിലെ സാസിദ ബെഹ്ഗത്തിന് 40,000 രൂപയ്ക്ക് വിറ്റു.
മയക്കുമരുന്ന് ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും പുറമേ, ലൈംഗിക റാക്കറ്റ് നടത്തുന്നതുപോലുള്ള മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പ്രതി ഉൾപ്പെട്ടിരുന്നു. ആരോപണങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക