തൊടുപുഴ: രാത്രി കുളിമുറിയില്‍ പോയ യുവതി തൂങ്ങിമരിച്ച നിലയില്‍. മുറിക്കുള്ളിലുണ്ടായിരുന്ന കസേരകള്‍ തകര്‍ന്ന നിലയിലും കുളിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറ കണ്ടെത്തി.
ചേമ്പളത്തിന് സമീപം കവുന്തിയില്‍ മണികെട്ടാന്‍പൊയ്കയില്‍ അര്‍ജുന്റെ ഭാര്യ ദേവികയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 24 വയസായിരുന്നു. ദേവികുളം സബ്ജയിലിലെ വാര്‍ഡനാണ് അര്ജുന്.
ദേവിക നെടുങ്കണ്ടം എംഇഎസ് കോളേജില്‍ രണ്ടാം വര്‍ഷ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിനിയാണ്. മൂന്നരവയസ്സുള്ള ആര്യന് മകനാണ്. കഴിഞ്ഞ ദിവസം ദേവികയും അര്‍ജുനുമായി വഴക്കുണ്ടായിരുന്നതായി അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ദേവികയുടെ ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. വിരലടയാള വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈ.എസ്.പി. നിഷാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക