മുംബൈ: ആഗസ്റ്റ് 8 വരെ മഹാരാഷ്ട്രയിൽ മൊത്തം 45 ഡെൽറ്റ പ്ലസ് കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ജൽഗാവ് ജില്ലയിൽ 13 കേസുകളും രത്നഗിരി ജില്ലയിൽ 11 കേസുകളും മുംബൈയിൽ 6 കേസുകളും താനെയിൽ 5 കേസുകളും പുണെയിൽ 3 കേസുകളും രേഖപ്പെടുത്തി.
“ജീനോം സീക്വൻസിംഗിനായി അയച്ച സാമ്പിളുകളിൽ 80 ശതമാനവും ഡെൽറ്റ പ്ലസ് വേരിയന്റിന് പോസിറ്റീവ് ആണെന്ന് കണ്ടെത്തി,” വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
ഒന്നാമത്തെയും രണ്ടാമത്തെയും തരംഗങ്ങൾ കടന്നുപോയി, പക്ഷേ ഉത്സവങ്ങൾ നമ്മുടെ മുന്നിലാണ്. എല്ലാവരും കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കണം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.
വൈറസ് നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്നും ഡെൽറ്റ വേരിയന്റ് അതിവേഗം പടരുന്നുവെന്നും താക്കറെ പരാമർശിച്ചു. മുംബൈയിൽ ജീനോം സീക്വൻസിംഗ് ലാബുകൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക